tag:blogger.com,1999:blog-76761914965766733932024-03-23T11:24:19.402-07:00ചുവന്ന അക്ഷരങ്ങള്സുനിൽ സലാംhttp://www.blogger.com/profile/09560305256134107556noreply@blogger.comBlogger12125tag:blogger.com,1999:blog-7676191496576673393.post-47460036372519032142016-06-08T01:18:00.000-07:002016-06-08T01:18:57.510-07:00അല്ല സാര്‍, എനിക്കിയാളെ അറിയാം<div dir="ltr" style="text-align: left;" trbidi="on">
അല്ല സാര്‍<br />
ഉം... എനിക്കിയാളെ അറിയാം<br />
തെളിഞ്ഞിട്ടുണ്ട്, പിന്നീട്<br />
ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം<br />
<br />
അനാഥമായ ആ ജൂണില്‍<br />
മഴകുതിര്‍ന്ന ഒന്നാം കളാസ്സില്<br />
ഒരു കുടക്കീയിലും ആരും കൂട്ടാത്ത<br />
തണുത്ത് വിറ്ച്ച് സ്കൂള്‍ മൂലയില്‍<br />
<br />
അളുകിപ്പഴകിയ അലൂമിനിയം പാത്രത്തില്‍<br />
മുഖമമര്‍ത്തി മോന്തുന്ന<br />
വിറയാര്‍ന്ന കറുത്ത ശില്പം<br />
<br />
കളാസ്സ് മുഴുകെച്ചിരിക്കുന്ന<br />
ഉച്ചകഴിഞ്ഞ പിരിയഡില്‍<br />
നെറ്റിയിലുണങ്ങിയ വറ്റിന്റെ<br />
കോമാളിത്തരമറിയാത്ത<br />
കറുത്ത ശരീരത്തിലെ<br />
കരഞ്ഞ് കലങ്ങിയ, ചുറ്റും നോക്കുന്ന<br />
വിഹ്വലമായ കണ്ണുകളുമായ്<br />
<br />
പിന്നീടങ്ങിനെ കാലം ചെല്ലുംതോറും<br />
ചായക്കടയില്‍, ബസ്റ്റോപ്പില്‍<br />
കോളേജിന്റെ ഗെയ്റ്റ്നു മുമ്പില്‍<br />
കഞ്ചാവു തൊണ്ടിയുമായ് പോലീസ് ജീപ്പില്‍<br />
<br />
മാര്‍ക്കറ്റില്‍ ക്രൂരമായ ശണ്ഡകളില്,<br />
അതിലൂടെപ്പോകുന്ന<br />
രാഷ്ട്റീയപ്പാര്ട്ടികളുടെ ജാഥകളിലും<br />
പ്രതിഷേധ സമരങ്ങളിലുമുടനീളം<br />
<br />
ചാനലുകളില്‍<br />
പിച്ചിച്ചീന്തിയ<br />
പിറക്കാത്ത പെങ്ങളുടെ ശവത്തിനു മുന്നില്‍<br />
അക്രമാസക്തമായ് നിലവിളിച്ച് തുള്ളുന്ന<br />
വിചിത്ര രൂപമുള്ള മൃഗം പോല്‍<br />
<br />
ഒടുവില്‍<br />
വഴിയോരങ്ങളിലെ ലുക്കൗട്ട് നോട്ടിസുകളില്‍<br />
പീരുമേട് അബ്കാരി കൊലക്കേസില്‍<br />
രേഖാചിത്രമായ്, മീഡിയകളില്‍<br />
<br />
അതേ സാര്‍<br />
ചിതറിയ ഇവന്റെ തല്‍ച്ചോറിലെ<br />
ചതഞ്ഞുപോയെ ഓര്‍മ്മകളില്‍<br />
എനിക്ക് കാണാനാവും<br />
മജ്ജയും മാംസവും വികാരവിക്ഷുബ്ദകളും<br />
സ്നേഹവും, വേദനയും പ്രതികാരവുമെല്ലാമുള്ള<br />
ഒരു പച്ചയായ മനുഷ്യനെ<br />
<br />
ഇയാള്‍ക്കൊരു പോസ്റ്റുമോര്‍ട്ടത്തിന്റെയും<br />
ആവശ്യമില്ലതെ എനിക്ക് റിപ്പോര്‍ട്ട് എഴുതാനുമാകും<br />
പിറവിക്കും മൃത്യുവിനും ഇടക്കുള്ള<br />
യാഥാര്‍ത്ഥ്യമാണ് ഞാന്‍ എന്നുപോലും<br />
തിരിച്ചറിയാതെ പൊലിഞ്ഞു പോയ നിഷ്കളങ്കത.</div>
സുനിൽ സലാംhttp://www.blogger.com/profile/09560305256134107556noreply@blogger.com0tag:blogger.com,1999:blog-7676191496576673393.post-67181821696935313562007-09-25T22:35:00.000-07:002007-09-26T02:38:51.428-07:00എന്റെ ആത്മാവ് നിന്റെ ശരീരത്തോട്സ്വപ്നത്തില്പോലും<br />തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം<br />നിന്നിലേക്ക്<br />ഞാന്‍ സമാധിയാവും<br /><br />നാളെ നീ<br />കണ്ണാടിനോക്കുമ്പോള്‍<br />ചാരുതയാര്‍ന്ന<br />നിന്നുടല്‍<br />ഇരമ്പുമൊരു കടല്‍ മാത്രം<br /><br />അശാന്തമായ<br />കടലിനെ നീ ഭയക്കും<br />മണമില്ലാത്ത<br />ഒറ്റപ്പെട്ട പൂവിലേക്ക്<br />നിന്റെ ചിത്രശലഭങ്ങള്‍ക്ക്<br />ആരും വഴികാണിക്കനുമിടയില്ല<br /><br />അനശ്വരമെന്ന് <br />സ്വയം കബളിപ്പിക്കപ്പെട്ടത്<br />നഷ്ടപ്പെട്ടപ്പോള്‍<br />വാക്കുകളുടെ കൊടുംകാട്ടില്‍<br />നഷ്ടപ്പെട്ടുപോയ <br />ഒരു കവിതയെപ്പോലെ<br />സുന്ദരാവയവങ്ങളെല്ലാം<br />നിനക്കപരിചിതമാവും.<br /><br />ഇനിയും <br />പുറംതൂവലുകളില്‍ മാത്രം <br />നിന്നെ കണ്ടെടുക്കാന്‍<br />ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍<br />പിന്നെ എങ്ങിനെ<br />നിന്നിലെ എന്നെ നീ<br />തിരിച്ചറിയുംUnknownnoreply@blogger.com15tag:blogger.com,1999:blog-7676191496576673393.post-34463437904041259632007-09-02T22:11:00.000-07:002007-09-03T01:44:14.665-07:00അതുകൊണ്ടാവും?ഉണര്‍ന്നപ്പോള്‍<br />മുറിയിലൊകെ<br />പൂത്തു നില്ക്കുന്ന<br />വല്ലാത്ത സുഗന്ധം<br /><br />കിടക്കുന്നതിനു മുമ്പ്<br />അന്നും ഊതിവിട്ടിരുന്നത്<br />അസ്വാസ്ഥ്യത്തിന്റെ <br />പുകച്ചുരുളകളായിരുന്നല്ലോ<br />പിന്നെങ്ങനെ?<br /><br />ഉറങ്ങുന്നതിനു മുമ്പ്<br />ചോരപുരണ്ട അക്ഷരങ്ങളായ്<br />ഹൃദയത്തിലേക്ക് കുത്തിക്കയറിയത്<br />ഉറുമ്പെരിക്കുന്ന കഫക്കട്ടകളായിരുന്നില്ലേ*<br />പിന്നെന്തുകൊണ്ട്?<br /><br />അപരിചിതമായ <br />കൊടുംകാടുകളിലൂടെ<br />ഏതോ കുസൃതിക്കൊമ്പനോടിച്ചപ്പോള്‍<br />അകപ്പെട്ടുപോയത്<br />ഭൂതകാലങ്ങളുടെ കൊടും ചതുപ്പുകളിലും<br />പിന്നെന്തായിരിക്കും?<br /><br />കുഞ്ഞു നക്ഷത്രങ്ങള്‍<br />ഭൂമിയില്‍<br />ഞങ്ങളൊഴികെ <br />മറ്റാരും ഉണര്‍ന്നിരിക്കരുതേ<br />എന്നാവും <br />പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക<br /><br />പെയ്യാതെ വീര്‍പ്പു മുട്ടിയ<br />മുഴുവന്‍ മേഘങ്ങളോടുമൊപ്പമാണ്<br />ആ രാത്രി തോര്‍ന്നത്<br /><br />മരുഭൂമിയുടെ മിടിപ്പുകളായിരുന്നു<br />നെഞ്ചിലമര്‍ന്നു <br />പരസ്പരം തണുത്തത്<br /><br />കാത്തു കിടന്ന് <br />മണ്ണ് മൂടിപ്പോയവ ഓരോന്നായ്<br />ആ ആര്‍ദ്രതയില്‍ പൂവിട്ടു<br />അപ്പോഴായിരുന്നല്ലോ<br />ഞാനുണര്‍ന്നുപോയത്<br />അതുകൊണ്ടാവും<br />ഈ കൊതിപ്പിക്കുന്ന മണം<br />ഏകാന്തതയില്‍ ഒരിക്കലൂം<br />എന്നെ വിട്ടുപോകാതെ<br />അങ്ങിനെ.......<br /><br />*ശിഹാബുദ്ദീന് പൊയ്ത്തുംകടവിന്റെ ‘മഞ്ഞുകാലം‘Unknownnoreply@blogger.com9tag:blogger.com,1999:blog-7676191496576673393.post-11097609185063089362007-05-17T04:13:00.000-07:002007-05-17T04:34:37.573-07:00സഹീറകുന്നുപോലെ വളര്‍ന്നപ്പോള്‍<br />തീപിടിച്ചു<br />അച്ഛന്റെ നെഞ്ചിന് <br /><br />പുര നിറഞ്ഞവളുടെ പുഞ്ചിരി<br />പുറത്തേക്കൊഴുകിയപ്പോള്‍<br />പടര്‍ന്നു<br />അമ്മയുടെ ഹൃദയത്തിലേക്കും<br /><br />_________________________<br /><br />ഒഴിവുദിന രാവിന്റെ<br />ആഘോഷത്തിമര്‍പ്പില്‍<br />ഇടക്കു കയറി വിറച്ചത്<br />മരുഭൂമി പോലെ പൊള്ളുന്നതായിരുന്നു.<br /><br />ഡസേര്‍ട്ട് ഡിന്നറിന്റെ<br />സ്വാദൂറും ഗന്ധങ്ങളിലേക്ക്<br />അനുവാദമില്ലാതെ വന്ന <br />കരിഞ്ഞ മണം<br />ബലി നൃത്തച്ചുവടുകളെ<br />മൂടിക്കളഞ്ഞ ധൂമപാളികള്‍<br /><br />എരിയുന്ന നെഞ്ചിലെ തീയണക്കാന്‍<br />സ്വയം കത്തിച്ചു മിനുക്കിത്തേച്ച<br />മേഘത്തണുപ്പിലേക്ക് നീളുന്ന<br />തണുത്ത പാദമുദ്രകള്‍<br /><br />_________________________<br /><br />ആഘോഷാന്ത്യത്തില്‍<br />വഴി തെറ്റിയോരേകാന്തതയില്‍<br />കാടുപിടിച്ച തറവാടുമുറ്റം<br />ചളിക്കുപ്പാഴം ചുരുട്ടിപ്പിടിച്ച്<br />ഒരു കുസൃതി നിന്നു ചിണുങ്ങുന്നു<br />കയ്യിലുള്ള മിഠായിയും തട്ടിപ്പറിച്ച്<br />ദൂരെ മാറി <br />എന്നെ നോക്കിച്ചിരിക്കുന്നു<br /><br />പൊന്മണല് ഞൊറികളില്<br />പവിഴം ചിതറിയപ്പോള്‍<br />നിലാവിന്റെ മനസ്സോടെ<br />ഞാനും ചിരിച്ചു<br />സഹീറക്കുട്ടീ........Unknownnoreply@blogger.com9tag:blogger.com,1999:blog-7676191496576673393.post-90410463938860298662007-02-10T23:07:00.000-08:002007-02-10T23:12:12.787-08:00ആത്മീയതയെക്കുറിച്ച് മൂന്ന് കവിതകള്‍<strong>സത്യം</strong><br /><br />ആരാധനയുടെ തടവറയില്‍ നിന്നും<br />മോചിപ്പിച്ചപ്പോള്‍<br />അവളയാളുടെ സ്വപ്നങ്ങളിലേക്കിറങ്ങി വന്നു<br />സ്നേഹപൂര്‍വ്വം സംവദിച്ചപ്പോള്‍<br />സത്യത്തിന്റെ സൗന്ദര്യം<br />മിഴിവുറ്റൊരു കാഴ്ചപ്പാടിലേക്ക്<br />അയാളെ നയിച്ചു<br /><br /><strong>സൗന്ദര്യം</strong><br /><br />കാഴ്ചയറ്റ സങ്കല്പങ്ങളില് നിന്നും<br />മുക്തി നേടിയപ്പോള്‍<br />അയാള്‍ക്കു മുമ്പില്‍<br />ഉടയാടകളഴിഞ്ഞു വീണു<br />അവളുടെ നഗ്നസൗന്ദര്യം<br />അയാളുടെ ഹൃദയത്തെ<br />തെളിച്ചമുള്ളതാക്കി<br /><br /><strong>മോക്ഷം</strong><br /><br />അഭയത്തിന്റെ തുരുത്തുകളോരോന്നായ്<br />താഴ്ന്നുപോയപ്പോള്‍<br />അവളാകാശത്തു നിന്നും<br />ഒരു നോട്ടമെറിഞ്ഞു<br />ദീപ്തമാം സ്നേഹധാരയില്‍<br />അയാള്‍ മോക്ഷത്തിന്റെ<br />ആഴങ്ങളിലേക്കാണ്ടുUnknownnoreply@blogger.com12tag:blogger.com,1999:blog-7676191496576673393.post-84715910484841138042007-02-06T23:30:00.000-08:002007-02-06T23:53:23.221-08:00രാത്രിരാവിനെ കറുപ്പിച്ചത്<br />പകലിനെ പുതപ്പിക്കാനാണ്<br />സ്വപ്നങ്ങള്‍ക്കെപ്പോഴും<br />കറുത്ത തിരശ്ശീലെയിലേ തെളിച്ചമുള്ളൂ<br />മുഖം മനസ്സിന്റെ കണ്ണാടിയെങ്കില്‍<br />ആകാശത്തിനും ഭൂമിക്കുമിടയിലുള്ള<br />പ്രതിഫലനരാഹിത്യമാണ് രാത്രി<br /><br />നിഗൂഡതയുടെ ആകാശത്ത് നിന്ന്<br />പര്‍ദ്ദയണിഞ്ഞാണ് സ്വപ്നങ്ങളെത്താറ്<br />കടലിന്റെ ആഴങ്ങളിലെ ഇരുട്ട്<br />മുത്തും പവിഴവും വിരിയിക്കുന്നു<br /><br />ഇരുണ്ടയിടങ്ങളില്‍ വേലികള്‍ തകരുന്നു<br />കെട്ടിനിര്‍ത്തിയ സ്നേഹം പരന്നൊഴുകുന്നു<br />യുവാക്കളും കവികളും വേശ്യകളും<br />വെണ്‍ചന്ദ്രനും നക്ഷത്രങ്ങളും പാട്ടുകാരും<br />അനന്തസ്നേഹാനുഭൂതിയില്‍ നീന്തിത്തുടിക്കുന്നു<br />പ്രഭാതത്തില്‍ പൂക്കള്‍ വിരിയുന്നു.<br /><br />(ഭാഷാപോഷിണി - നവ. 2006)Unknownnoreply@blogger.com8tag:blogger.com,1999:blog-7676191496576673393.post-90953441334930774572007-01-21T21:07:00.000-08:002007-01-21T21:58:29.369-08:00ശലഭംഅന്ന്<br />നിശ്വാസങ്ങളില്‍<br />പരസ്പരം വിയര്ത്തപ്പോള്<br /><br />രാവിന്റെ പുതപ്പും കഴിഞ്ഞ്<br />ആത്മാവിനും മീതേയ്ക്കു നീളുന്ന<br />അതിരുകളറിയാത്ത ചിറകുകള്<br />നിന്നിലൂടെ <br />പറന്നുയരുമ്പോള്‍<br /><br />രതിയുടെ പൂങ്കാവനങ്ങളില്‍<br />പല പൂക്കളെ മണത്ത്<br />പരാഗം പകര്‍ന്ന്<br />തേന്‍ നുകര്‍ന്നു<br /><br />ഇന്ന്<br />നീയില്ലാത്ത തണുപ്പില്‍ <br />കൂട്ടിനെത്തുന്ന<br />അനേകം ചുവന്ന ദലങ്ങളിലൂടെ<br />ഞാനറിയുന്നത്<br />നിന്റെ ചൂടും ചൂരും<br />നിന്റെ ആത്മാവിലൂടെ <br />ദൈവത്തെയും.<br /><br />(കേരള കവിത 2005 ല്‍ പ്രസിദ്ധീകരിച്ചത്)Unknownnoreply@blogger.com8tag:blogger.com,1999:blog-7676191496576673393.post-87676062750842608822006-12-19T20:47:00.000-08:002006-12-20T20:42:48.483-08:00ഒരു കേക്കിന്റെ അന്ത്യമൊഴി(ഇന്ന് എന്റെ പിറന്നാള്‍, മരണത്തിലേക്കുള്ള ഒരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു എന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മപ്പെടുത്തുന്ന ദിവസം, ഒരു പിറന്നാള്‍ ആഘോഷത്തിനിടെ വീണു കിട്ടിയതാണ് ഈ കവിത)<br /><br />ആഘോഷാരവങ്ങള്‍ക്കിടയില്‍ <br />ആരു കേള്‍ക്കും <br />ബലിയാവുന്നവളുടെ ശബ്ദം<br /><br />മുറിക്കപ്പെടുന്നതെങ്കിലും<br />പറയാന്‍ കാണും <br />എനിക്കും ചിലത്<br /><br />മധുരമിശ്രണത്തില്‍<br />യോജ്യമായ ചൂടില്‍<br />പിറവി കൊണ്ടതിന്റെ<br />സായൂജ്യത്തെക്കുറിച്ച്<br /><br />നിറങ്ങളില്‍ ഉടുത്തൊരുങ്ങിയപ്പോള്‍<br />സ്വന്തം സൌന്ദര്യത്തില്‍<br />ആര്‍ദ്രത പൂണ്ടതിനെക്കുറിച്ച്<br /><br />പൊട്ടുതൊട്ട് <br />ആദ്യയാത്രക്കൊരുങ്ങിയതിന്റെ<br />ആഹ്ലാദത്തെപ്പറ്റി<br /><br />സ്വീകരണമുറിയില്‍<br />പ്രിയനെക്കാത്തിരിക്കുമ്പോള്‍<br />മൂര്‍ദ്ദാവില്‍ അപ്രതീക്ഷിതം ആഴ്ന്നിറങ്ങുന്ന<br />വേദനയെക്കുറിച്ച്<br /><br />അന്ത്യനിമിഷത്തില്‍ പക്ഷേ<br />നിങ്ങളുടെ സന്തോഷത്തില്‍<br />മധുരമാകാന്‍ കഴിഞ്ഞതിന്റെ<br />ചാരിതാര്‍ത്ഥ്യത്തെക്കുറിച്ച്<br /><br />ആഘോഷങ്ങളോരോന്നും<br />മരണത്തിന്റെ പാതകളില്‍<br />തുറന്നിടപ്പെടുന്ന സിഗ്നലുകളാകുമ്പോള്‍<br />നിങ്ങളുടെ പിറന്നാളാണ്<br />എന്റെ അന്ത്യനാള്‍ കുറിച്ചിരിക്കുന്നത്Unknownnoreply@blogger.com8tag:blogger.com,1999:blog-7676191496576673393.post-69774414620205176682006-12-13T02:12:00.001-08:002006-12-13T02:12:59.114-08:00കഴുകന്നിലാവുള്ള രാത്രിയില്‍ മഞ്ഞുപോലെ<br />ദൂരെ നിന്നൊരേകാന്ത സംഗീതമായ്<br />ക്ലാവ് പറ്റിയ ചില ഓര്‍മ്മകളുമായ്<br />വീണ്ടുമവളെന്നെത്തേടിയെത്തി<br />മങ്ങിയ ഒരോര്‍മ്മ പതിയെ<br />ഒരു പടുവൃക്ഷമായി പന്തലിക്കുകയായിരുന്നു<br />മരവിപ്പിന്റെ നിസ്സംഗതയില്‍ നിന്നും<br />ജീവന്റെ കുതിപ്പിലേക്ക് മിടിക്കാന്‍ വെമ്പുന്ന<br />ഹൃദയത്തിലേക്ക് ബൈപാസ് ധമനിയായ്<br />ചുവന്ന വേരുകള്‍.<br /><br /><br />പകലിന്റെ വ്യഗ്രതയില്‍ നിന്ന്<br />രാത്രിയുടെ നീല വിസ്മയങ്ങളിലേക്ക്<br />സ്വപ്നങ്ങള്‍ നീളാന്‍ തുടങ്ങുമ്പോള്‍<br />ആത്മാവിന്റെ തൃഷ്ണകളെ <br />അവളിലേക്ക് മേയാന്‍ വിടാന്‍<br />എനിക്കിഷ്ടമാണ്<br /><br />മസ്തിഷ്കത്തിന്റെ മുറിവുകളിലേക്ക്<br />തീനാമ്പുകള്‍ കരിഞ്ഞിറങ്ങുമ്പോള്<br />നൃത്തശാലയിലെ അരണ്ട വെളിച്ചത്തില്‍<br />യൌവ്വനാംഗങ്ങളുടെ രൌദ്രതാളം<br />മധു ചഷകത്തിലേക്ക് ആഴ്ന്നു മുങ്ങുമ്പോള്‍<br />അവളുടെ വസ്ത്രങ്ങള്‍ ഓരോന്നായ്<br />ആരുമറിയാതെ എന്റെ മുന്നിലഴിഞ്ഞു വീഴും<br />അപ്പോഴെല്ലാം എന്നിലൊരു കഴുകനുണരും<br />മഞ്ഞുമൂടിയ മലനിരകള്‍ പിളര്‍ന്ന്<br />അവന്റെ ചിറകുകള് അങ്ങാകാശത്തോളം<br />കൂര്‍ത്ത നഖങ്ങളില്‍ രക്തക്കൊതി<br /><br />പിന്നീട് ഒരൊറ്റ രാത്രികൊണ്ട്<br />അവളുടെ ഹൃദയം തിന്നു തീര്‍ക്കുന്നു<br />ഒരൊറ്റ വിരലിനാല്‍ കാടുകള്‍ പിഴുതു മാറ്റുന്നു<br />നിഗൂഡമായ ആത്മദാഹങ്ങളുടെ കാണാകയങ്ങളില്‍<br />അവളോടൊപ്പം മുങ്ങിത്താഴുമ്പോള്‍<br />ഭാവനയില്‍ വീര്‍പ്പു മുട്ടുന്ന ഒരുപാട്<br />അശാന്തിയുടെ കവിതകള്‍<br />കരളിന്റെ കീറിപ്പറിഞ്ഞ കടലാസു യന്ത്രത്തില്‍<br />ഏതോ കാട്ടാള നീതിശാസ്ത്രത്തിന് ദിശാസൂചികള്‍Unknownnoreply@blogger.com5tag:blogger.com,1999:blog-7676191496576673393.post-60917122507897848712006-12-07T01:09:00.000-08:002006-12-07T01:10:11.819-08:00താഴ്വാരംഈ മനോഹാരമായ താഴ്വാരം<br />എന്നെ കരയിപ്പിക്കുന്നു<br />ഇളം കാറ്റ് കണ്ണീര് തുടയ്ക്കുന്നു<br />പെയ്തു വീഴുന്ന മഞ്ഞുതുള്ളികള്‍<br />കരളിനെ കുളിരണിയിക്കുന്നു<br />എന്റെ കാവ്യ സഞ്ചയങ്ങളില്<br />ഒരു പൂക്കാലമുണരുന്നു<br /><br />ഇരുളിലാണ്ടുപൊയ ബാല്യത്തിന്റെ<br />ഊടുവഴികളില്‍ പകച്ചു നിന്ന എന്നെ<br />ഇവിടേക്ക് കൊണ്ടുവന്നത്<br />നീയാണ്<br />അന്നാദ്യമായ് ഞാന്‍ നിലാവ് കണ്ടു<br />നിലാവിന്റെ തെളിമയില്‍<br />തിളങ്ങുന്ന നിന്റെ മിഴികള്‍ കണ്ടു<br />അതിന്റെ ആഴങ്ങളിലെവിടെയോ<br />സ്വപ്നങ്ങളില്‍ നിന്നടര്‍ന്നുപോയ<br />രത്നങ്ങള്‍ കണ്ടു.<br /><br />കൌമാരത്തിന്റെ ശബളിമയില്‍<br />നമ്മുടെ നേരമ്പോക്കുകളിലെപ്പൊഴൊ<br />പൊഴിഞ്ഞു വീണ<br />കതിര്‍മണികളില്‍ രാവ് ചുംബിച്ചു<br /><br />യൌവ്വനത്തിന്റെ <br />അതിപ്രലോഭിത സന്ധ്യകളില്‍<br />ചുവന്ന നിന് കവിള്‍ത്തടങ്ങള്‍<br />അറിയാതെ മൊട്ടിട്ട വിയര്‍പ്പു തുള്ളികള്‍<br />അതിലെന്‍ നിശ്വാസങ്ങള്‍ പ്രതിബിംബിച്ചു<br /><br />അനുഭൂതികളുടെ ദീപ്തസൌന്ദര്യം<br />ഒളീഞ്ഞും തെളിഞ്ഞുമൊരുപാട് കാലം<br />കാലത്തിന്റെ മഹാപ്രവാഹത്തിലെപ്പൊഴോ<br />രണ്ടായ് പിളര്‍ന്നപ്പോള്‍<br />ഞാനിപ്പുറവും നീയപ്പുറവുംUnknownnoreply@blogger.com5tag:blogger.com,1999:blog-7676191496576673393.post-30982641012778352672006-12-04T00:34:00.000-08:002006-12-05T02:43:05.743-08:00ജിന്ന്മങ്ങിയ വെളിച്ചത്തില്‍<br />പട്ടുമെത്തയിലേക്ക്<br />കുണുങ്ങി വന്നവള്‍ക്ക്<br />ജിന്നിന്റെ മണം<br /><br />ആശ്ലേഷങ്ങളിലോരോന്നും<br />മിടിപ്പുകള്‍ക്കൊപ്പം<br />എന്റെ കടങ്ങളില്‍<br />ഒന്നിനു പിറകിലായ്<br />പൂജ്യങ്ങള്‍ വര്‍ദ്ധിച്ചു<br /><br />അങ്ങിനെയാണ്<br />ബെക്കാടിയുടെ വീര്യവും<br />ഇളനീരിന്റെ മധുരവുമുള്ള<br />എന്റെ ചുണ്ടുകള്‍ വരളാന്‍ തുടങ്ങിയത്Unknownnoreply@blogger.com2tag:blogger.com,1999:blog-7676191496576673393.post-91581945007370493602006-11-24T13:48:00.000-08:002006-12-04T00:50:39.868-08:00ചുവന്ന അക്ഷരങ്ങള്‍<a href="http://photos1.blogger.com/x/blogger2/1649/937035094796957/1600/122601/chuvanna.jpg"></a><br /><div><span style="font-size:130%;color:#cc0000;"><strong></strong></span> </div><br /><div><br />കവിതയ്ക്കായ് കാത്തുകിടന്ന<br />തണുത്ത രാത്രിയില്‍<br />കരിമേഘങ്ങള്‍ക്കിടയില്‍ നിന്ന്<br />ചന്ദ്രലേഖ എന്ന പോലെ<br />മസ്തിഷ്കത്തിനും ഹൃദയത്തിനും<br />മധ്യേ മുമ്പെങ്ങോ കുഴിച്ചു മൂടിയ<br />ചില സത്യങ്ങള്‍ തുറിച്ചുനോക്കി<br /><br />മഴയായ് പെയ്യും മുമ്പേ</div><div>ബാഷ്പീകരിച്ച വാക്കുകള്‍<br />ആകാശത്തേക്ക് ഉയര്‍ന്നു</div><div><br />വരികള്‍ക്കായ് പിന്നെ<br />നിയോണ്‍ വെളിച്ചത്തില്‍<br />മുങ്ങിയ നഗരപ്രതിമ മുതലങ്ങോട്ട്<br /></div><div>ഒന്നു തൊടും മുമ്പേ വീണുടാഞ്ഞ<br />വളപ്പൊട്ടുകളായ് ഒരിക്കല്‍ കൂടി<br />ബിംബങ്ങളെല്ലാം ചിതറിയുടഞ്ഞങ്കിലും<br />കസവുനൂലില് തുന്നിയ<br />വാക്യങ്ങളില്‍ കണ്ണീര് മറക്കും മുമ്പേ<br />വഴിവക്കിലെ തിളങ്ങുന്ന<br />മഞ്ചാടിത്തുള്ളികളില്<br />ഞാനെന്റെ ചുവന്ന അക്ഷരങ്ങള്‍<br />ആരും കാണാതെ പെറുക്കിയെടുത്തു.</div>Unknownnoreply@blogger.com5