Wednesday, June 8, 2016

അല്ല സാര്‍, എനിക്കിയാളെ അറിയാം

അല്ല സാര്‍
ഉം... എനിക്കിയാളെ അറിയാം
തെളിഞ്ഞിട്ടുണ്ട്, പിന്നീട്
ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം

അനാഥമായ ആ ജൂണില്‍
മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍
ഒരു കുടക്കീയിലും  ആരും കൂട്ടാത്ത
തണുത്ത് വിറ്ച്ച് സ്കൂള്‍ മൂലയില്‍

അളുകിപ്പഴകിയ അലൂമിനിയം പാത്രത്തില്‍
മുഖമമര്‍ത്തി മോന്തുന്ന
വിറയാര്‍ന്ന കറുത്ത ശില്‌പം

കളാസ്സ് മുഴുകെച്ചിരിക്കുന്ന
ഉച്ചകഴിഞ്ഞ പിരിയഡില്‍
നെറ്റിയിലുണങ്ങിയ വറ്റിന്റെ
കോമാളിത്തരമറിയാത്ത
കറുത്ത ശരീരത്തിലെ
കരഞ്ഞ് കലങ്ങിയ, ചുറ്റും നോക്കുന്ന
വിഹ്വലമായ  കണ്ണുകളുമായ്

പിന്നീടങ്ങിനെ കാലം ചെല്ലുംതോറും
ചായക്കടയില്‍, ബസ്റ്റോപ്പില്‍
കോളേജിന്റെ ഗെയ്റ്റ്നു മുമ്പില്‍
കഞ്ചാവു തൊണ്ടിയുമായ് പോലീസ് ജീപ്പില്‍

മാര്‍ക്കറ്റില്‍ ക്രൂരമായ ശണ്ഡകളില്‍,
അതിലൂടെപ്പോകുന്ന
രാഷ്ട്റീയപ്പാര്‍ട്ടികളുടെ ജാഥകളിലും
പ്രതിഷേധ സമരങ്ങളിലുമുടനീളം

ചാനലുകളില്‍
പിച്ചിച്ചീന്തിയ
പിറക്കാത്ത പെങ്ങളുടെ ശവത്തിനു മുന്നില്‍
അക്രമാസക്തമായ് നിലവിളിച്ച് തുള്ളുന്ന
വിചിത്ര രൂപമുള്ള മൃഗം പോല്‍

ഒടുവില്‍
വഴിയോരങ്ങളിലെ ലുക്കൗട്ട് നോട്ടിസുകളില്‍
പീരുമേട് അബ്കാരി കൊലക്കേസില്‍
രേഖാചിത്രമായ്, മീഡിയകളില്‍

അതേ സാര്‍
ചിതറിയ ഇവന്റെ തല്‍ച്ചോറിലെ
ചതഞ്ഞുപോയെ ഓര്‍മ്മകളില്‍
എനിക്ക് കാണാനാവും
മജ്ജയും മാംസവും വികാരവിക്ഷുബ്ദകളും
സ്നേഹവും, വേദനയും പ്രതികാരവുമെല്ലാമുള്ള
ഒരു  പച്ചയായ മനുഷ്യനെ

ഇയാള്‍ക്കൊരു പോസ്റ്റുമോര്‍ട്ടത്തിന്റെയും
ആവശ്യമില്ലതെ എനിക്ക് റിപ്പോര്‍ട്ട് എഴുതാനുമാകും
പിറവിക്കും മൃത്യുവിനും ഇടക്കുള്ള
യാഥാര്‍ത്ഥ്യമാണ്‌ ഞാന്‍ എന്നുപോലും
തിരിച്ചറിയാതെ പൊലിഞ്ഞു പോയ നിഷ്കളങ്കത.

No comments: